തൃശൂർ പൂരം നാളെ; ശക്തന്റെ തട്ടകത്തിൽ പൂരവിളംബരം ഇന്ന്, തെക്കേഗോപുര നട തുറക്കാനൊരുങ്ങി നെയ്‌തലക്കാവിലമ്മ

തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് തൃശൂർ പൂരവിളംബരം. രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തേക്കിറങ്ങുന്ന ദേവി ശ്രീമൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം ചെയ്യുന്നതോടെയാണ് ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആർഭാടമില്ലാതെയാണ് തൃശൂര്‍ പൂരം നടത്തുന്നത്. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിന്റേതായിരുന്നു തീരുമാനം. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. നേരത്തേ ഒരു മണിക്കൂറിൽ 55 സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്.
Source link


