test del 2
യുദ്ധം വന്നത് ഇറാന് നേട്ടമായി; എണ്ണ വിൽപ്പന കൂടി, കിട്ടുന്നത് കോടിക്കണക്കിന് ഡോളർ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇറാന്റെ എണ്ണ കയറ്റുമതിയും വരുമാനവും ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇറാന്റെ പ്രധാന എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇറാന്റെ അയൽരാജ്യങ്ങൾ ഉത്പാദന തടസ്സങ്ങൾ നേരിടുമ്പോൾ, ഈ സാഹചര്യം ഇറാനെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ സഹായിക്കുന്നുവെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാന്റെ എണ്ണ വരുമാനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യാൻ ഇപ്പോഴും കഴിയുന്ന ഏക പ്രധാന കയറ്റുമതി രാജ്യമായി ഇറാൻ മാറിയതാണ് ഇതിന് കാരണം എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള വിപണിയിൽ എണ്ണവില വർധിച്ചതും ചൈന പോലെയുള്ള രാജ്യങ്ങളിലേക്കുള്ള വിൽപനയുമാണ് ഇറാന്റെ സാമ്പത്തിക നേട്ടത്തിന് പ്രധാന കാരണമായത്.യുദ്ധം ഇറാന്റെ വരുമാന മാർഗ്ഗങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളർ അധികമായി നേടാൻ അവർക്ക് സാധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങൾ ഇറാന്റെ വിവിധ ഭാഗങ്ങളെയും ഖാർഗ് ഐലൻഡിലെ (Kharg island) എണ്ണ കയറ്റുമതി കേന്ദ്രത്തിലെ സൈനിക ലക്ഷ്യങ്ങളെയും ലക്ഷ്യം വെച്ചിരുന്നുവെങ്കിലും, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് ഇപ്പോഴും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഖാർഗ് ഐലൻഡ് ടെർമിനലിൽ നിന്ന് ടാങ്കറുകൾ ഇപ്പോഴും എണ്ണ നിറയ്ക്കുകയും ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി പേർഷ്യൻ ഗൾഫിന് പുറത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.
Source link


