test del 2

ഹോർമുസിൽ ദീർഘകാല ഉപരോധത്തിന് ഒരുങ്ങി ട്രംപ്; ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള തന്ത്രം


വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ യുഎസ് പുതിയ തന്ത്രങ്ങൾ രൂപീകരിക്കുന്നതായി സൂചന. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ (long-term siege) തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഹായികൾക്ക് നിർദ്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാൾ ഇറാനെ തകർക്കാൻ നീണ്ട ഉപരോധത്തിന് സാധിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കാണ് ഈ തന്ത്രത്തിന്റെ കേന്ദ്രബിന്ദു. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തിലൂടെ ഇറാന്റെ മേലുള്ള സാമ്പത്തിക സമ്മർദ്ദം ഓരോ ദിവസവും മുറുകുകയാണ്. ഉപരോധം ദീർഘകാലത്തേക്ക് നീട്ടുന്നതിലൂടെ സൈനിക നീക്കങ്ങളിൽനിന്ന് മാറി ഇറാന്റെ സമ്പദ് വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന തന്ത്രപരമായ നീക്കമാണ് യുഎസ് ഇപ്പോൾ നടത്തുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ഹോർമുസിലൂടെയുള്ള ഇറാന്റെ ടാങ്കർ നീക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നത്, അവരുടെ എണ്ണവരുമാനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതിയിൽ വൻകുറവുണ്ടായതോടെ അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സമീപകാല വിലയിരുത്തലുകൾ പ്രകാരം ഇറാനിൽ ഇനി 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂ.കയറ്റുമതി തടയപ്പെടുകയും ഉത്പാദനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, എണ്ണ സംഭരിക്കാൻ ഇടമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇറാൻ. സംഭരണ കേന്ദ്രങ്ങൾ നിറയുന്നതോടെ എണ്ണ ഉത്പാദനം കുറയ്ക്കാൻ ഇറാൻ നിർബന്ധിതരാകും, ഇത് എണ്ണ വില്പനയെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ വരുമാനത്തെ തകർക്കും.


Source link

Back to top button