test del 2
നെതന്യാഹുവിന്റെ ഇറാൻ യുദ്ധപദ്ധതി ബുഷും ഒബാമയും ബൈഡനും തള്ളി, സമ്മതിച്ചത് ട്രംപ്; വെളിപ്പെടുത്തൽ

വാഷിങ്ടൺ: ഇറാനെതിരേ യുദ്ധംചെയ്യാൻ പിന്തുണ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൂന്ന് മുൻ അമേരിക്കൽ പ്രസിഡന്റുമാരെ സമീപിച്ചിരുന്നുവെന്നും അവരെല്ലാം അത് നിരസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. നെതന്യാഹു മുന്നോട്ടുവെച്ച ഇറാൻ യുദ്ധ പദ്ധതി ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ നിരസിച്ചെന്നാണ് ജോൺ കെറി പറഞ്ഞത്.ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കാൻ നെതന്യാഹു മുൻ പ്രസിഡന്റുമാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒടുവിൽ കടുത്ത ആഭ്യന്തര എതിർപ്പുകൾക്കിടയിലും ഡൊണാൾഡ് ട്രംപ്, ഈ പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്നും ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടി’ൽ സംസാരിക്കവെ കെറി വെളിപ്പെടുത്തി.നെതന്യാഹുവിന്റെ പദ്ധതിയെ ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്തുക എന്ന ട്രംപിന്റെ സ്വന്തം താത്പര്യങ്ങളുമായി ഈ പദ്ധതി യോജിച്ചുപോകുന്നതായിരുന്നു. അതിന്റെ ഫലമായി ആഭ്യന്തര എതിർപ്പുകൾ അവഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ ട്രംപ് ഈ പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നുവെന്നും കെറി വ്യക്തമാക്കി.വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുൻനിർത്തിയാണ് കെറി സംസാരിച്ചത്. ‘അമേരിക്കൻ ജനതയോട് കള്ളം പറയരുത്’ എന്നും സൈനിക നടപടികൾക്കായി അവരുടെ മക്കളെ വിട്ടുനൽകാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Source link


