test del 2
വഴിമുട്ടി ചർച്ചകൾ; വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് മടങ്ങി

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണ് കപ്പൽ പിൻവാങ്ങുന്നതെന്ന് അമേരിക്കൻ നാവികസേനയുടെ പ്രതിനിധി അറിയിച്ചു. പത്ത് മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാനെതിരായ വിവിധ യുഎസ് നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു.ദീർഘകാലത്തെ കടലിലെ വിന്യാസത്തിനിടയിൽ കപ്പലിനുള്ളിൽ ചില സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 12-ന് കപ്പലിലുണ്ടായ തീപിടുത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും നൂറോളം കിടക്കകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ കപ്പലിലെ ടോയ്‌ലറ്റ് സംവിധാനത്തിലുണ്ടായ തകരാറുകളും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. നിലവിൽ യുഎസ് യൂറോപ്യൻ കമാൻഡിന്റെ പരിധിയിലുള്ള മേഖലയിലേക്കാണ് കപ്പൽ മാറ്റിയിരിക്കുന്നത്.യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പിൻവാങ്ങിയെങ്കിലും മിഡിൽ ഈസ്റ്റിൽ അമേരിക്ക ഇപ്പോഴും ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തുന്നുണ്ട്. യുഎസ്എസ് അബ്രഹാം ലിങ്കൺ, യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ 20 യുദ്ധക്കപ്പലുകൾ ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം, ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുന്നതും അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുന്നതും തുടരുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ പരിഹരിക്കപ്പെടാതെ തുടരുകയാണ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടില്ല.
Source link


