CINEMA

‘ഭര്‍ത്താവ് മരിച്ചയുടനെ കാമുകനെ കാണാന്‍ പോയത് ശരിയായില്ല’,  ‘നമ്മുടെ സമൂഹത്തില്‍ പലതരം സ്ത്രീകളുണ്ടല്ലോ’


വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്കിടയില്‍ നിരവധി ആരാധകരുണ്ട് നടി സംയുക്ത വര്‍മ്മയ്ക്ക്. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അവര്‍ സിനിമാ രംഗത്ത് നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. വര്‍ഷങ്ങളായി ഫീല്‍ഡില്‍ ഇല്ലെങ്കിലും അഭിനയിച്ച കഥാപാത്രങ്ങള്‍ മനോഹരമാക്കിയതാണ് ഇന്നും മലയാളികള്‍ നടിയെ ഇഷ്ടപ്പെടുന്നതിന് പിന്നില്‍. ചിലകഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരില്‍ താന്‍ പ്രേക്ഷകരില്‍ നിന്ന് ചില ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ താരം മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.
മുന്‍പ് നല്‍കിയ ആ അഭിമുഖത്തിലെ ചിലഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്. ‘മഴ’ എന്ന സിനിമയിലെ സംയുക്ത അവതരിപ്പിച്ച കഥാപാത്രം തന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷം മുന്‍ കാമുകനെ കാണാന്‍ പോകുന്നത് ചില പ്രേക്ഷകര്‍ ചോദ്യം ചെയ്തുവെന്നാണ് നടി പറയുന്നത്.
‘മഴ എന്ന സിനിമയില്‍ ശരിക്കും എന്റെ കഥാപാത്രം വളരെ നല്ല കഥാപാത്രമായിരുന്നു. അത് മാധവിക്കുട്ടിയുടെ കഥയായിരുന്നു. അത് തന്നെ വലിയൊരു പ്ലസ് ആയിരുന്നു. അതൊക്കെയായിരുന്നു കൂടുതല്‍ നോക്കിയിരുന്നത്. ‘മഴ’യിലെ കഥാപാത്രം കണ്ടിട്ട് ഒരുപാട് സ്ത്രീകള്‍ എന്നോട് ചോദിച്ചിട്ടുണ്ട് ഇതെന്തൊരു മോശം കഥാപാത്രമാണെന്ന്. കാരണം കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ഭര്‍ത്താവ് മരിച്ചയുടന്‍ കാമുകനൊപ്പം പോവുകയാണ്’
അതുപോലെ ‘മേഘമല്‍ഹാര്‍’ എന്ന ചിത്രത്തിലെ കഥാപാത്രം. അതൊക്കെ നമ്മുടെ മലയാളികളുടെ കാഴ്ചപ്പാടില്‍ ഒരു നെഗറ്റീവ് കാര്യമാണല്ലോ. പലരും എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട് എന്തിനാ അങ്ങനെയൊരു കഥാപാത്രം ചെയ്തതെന്ന്. അത് ചെയ്യാന്‍ പാടില്ലായിരുന്നു, അത് ചെയ്തത് ശരിയാണോ എന്ന് ചോദിച്ചു. ചെയ്തത് ശരിയാണോ എന്ന് ചോദിക്കുന്നവരോട് അത് ഞാന്‍ അല്ലല്ലോ, ഞാന്‍ സംയുക്തയാണ് അത് ആ കഥാപാത്രമാണ്. പലതരം സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പല സ്വഭാവമുള്ളവരുണ്ട്. അതിലൊരു വ്യക്തിയാണ് ആ കഥാപാത്രം.’- സംയുക്ത പറഞ്ഞു.


Source link

Related Articles

Back to top button