പുതുച്ചേരിയിൽ നാടകീയ നീക്കങ്ങൾ, ടി.വി.കെയെ ഒപ്പംകൂട്ടാൻ എൻ.ആർ.കോൺഗ്രസ്

രംഗസ്വാമി സഖ്യം വിടാൻ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി, സഖ്യം നിലനിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.പി രാമലിംഗം മാദ്ധ്യമങ്ങളോടു പറഞ്ഞു. എൻ.ആർ.കോൺഗ്രസ് മുന്നണി വിടുന്ന സാഹചര്യമുണ്ടായാൽ അത് പുതുച്ചേരിയിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും. അതേസമയം ഡി.എം.കെ- കോൺഗ്രസ് മുന്നിയിലും സീറ്റ് തർക്കം ശക്തമാണ്. 30 സീറ്റുള്ള പുതുച്ചേരിയിൽ കോൺഗ്രസ് 20 സീറ്റുകളിൽ മത്സരിക്കണമെന്നാവശ്യപ്പെടുമ്പോൾ ഡി.എം.കെ 18 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. പുതുച്ചേരിയിൽ കോൺഗ്രസാണ് ഒന്നാം കക്ഷിയെന്നും ഡി.എം.കെ രണ്ടാമതാണെന്നും കോൺഗ്രസ് വാദിക്കുമ്പോൾ, കോൺഗ്രസ് ക്ഷയിച്ചുവെന്നാണ് ഡി.എം.കെയുടെ വാദം. ഇന്നലെവരെ ഒരു തീരുമാനമാകാതെ തർക്കം നീണ്ടപ്പോൾ 30 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്താൻ ഡി.എം.കെ തീരുമാനിക്കകയും ഇന്നലെ നാമനിർദ്ദേശപത്രികൾ സമർപ്പിക്കുകയും ചെയ്തു. ചർച്ചകൾ അനന്തമായി നീട്ടികൊണ്ടുപോകാൻ സമയമില്ലെന്നാണ് ഡി.എം.കെ നേതാക്കൾ പറയുന്നത്. പുതുച്ചേരിയിലെ സഖ്യത്തിൽ വിള്ളലുണ്ടായാൽ അത് തമിഴ്നാട് തിരഞ്ഞെടുപ്പിനേയും ബാധിക്കും.
Source link



