CINEMA

മുത്തൂറ്റ് ഫിനാൻസിന് ചരിത്ര നേട്ടം

അറ്റാദായം 95 ശതമാനം ഉയർന്ന് 2,656 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 95 ശതമാനം ഉയർന്ന് 2,655 കോടി രൂപയായി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 1,363 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിനേക്കാൾ അറ്റാദായത്തിൽ പത്ത് ശതമാനം വർദ്ധനയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റ പലിശ വരുമാനം 4,467 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 2,721 കോടി രൂപ മാത്രമായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്‌പ ആസ്തി 48 ശതമാനം വർദ്ധനയോടെ 1,64,720 കോടി രൂപയിലെത്തി.

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 36 ശതമാനം ഉയർന്ന് 38,905 കോടി രൂപയായി.

അവലോകന കാലയളവിൽ കമ്പനിയുടെ സ്വർണ പണയ വായ്പ 12 ശതമാനം ഉയർന്ന് 14,740 കോടി രൂപയിലെത്തി. സ്വർണ പണയ ബിസിനസിന്റെ കരുത്തിൽ കഴിഞ്ഞ ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തിയിൽ 50,065 കോടി രൂപയുടെ വർദ്ധനയോടെ ചരിത്രം സൃഷ്‌ടിച്ചെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ്

മുത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൊത്തം മൂല്യം
2,50,100 കോടി രൂപ

ആഭ്യന്തര സാമ്പത്തിക പശ്ചാത്തലവും കേന്ദ്ര ബഡ്‌ജറ്റ് നൽകിയ ആത്മ വിശ്വാസവും റിസർവ് ബാങ്കിന്റെ അനുകൂല നയങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിയെ സഹായിച്ചു

ജോർജ് ജേക്കബ് മുത്തൂറ്റ്
ചെയർമാൻ
മുത്തൂറ്റ് ഫിനാൻസ്


Source link

Related Articles

Back to top button