LATEST

‘കമ്മീഷണറുമായി സംസാരിച്ചു, കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്’; ഗവര്‍ണറെ കാണാന്‍ സുരേഷ് ഗോപി


തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് സുരേഷ് ഗോപി. വിഷയത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നും നാളെ തന്നെ ഗവര്‍ണറെ നേരിട്ട് കാണുമെന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടുകാര്‍ അവര്‍ക്ക് പറയാനുള്ള കാര്യങ്ങളും പറഞ്ഞു. എന്നാല്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടുള്ള ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായി സംസാരിക്കുമെന്നും നിതിന്‍ രാജിന്റെ വീട്ടിലെത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് താന്‍ ഗവര്‍ണറെ കാണുമെന്ന് സുരേഷ് ഗോപി അറിയിച്ചത്. അതിനിടെ നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഏജന്‍സിയില്‍ നിന്ന് നിരന്തരം ഫോണ്‍ വഴി നിതിനെയും ചില അദ്ധ്യാപകരേയും ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
നിതിനെ വിളിച്ചിട്ട് കിട്ടാതായതോടെ ഒരു അദ്ധ്യാപികയെ ഏജന്‍സിക്കാര്‍ വിളിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തു. ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എസ്.സി/ എസ്.ടി അതിക്രമ നിരോധന വകുപ്പ് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Source link

Back to top button