LATEST

ഏപ്രിൽ 10ന് ശേഷം 126 പേർക്ക് 14 ലക്ഷം രൂപ വീതം കൈയിലെത്തും, 17.64 കോടി രൂപ അനുവദിച്ചു


കൊച്ചി: രാഷ്ട്രീയ വൈരം മറന്ന് യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനും ഇടതു സർക്കാരും കൈകോർത്തപ്പോൾ അഞ്ചുകൊല്ലം നീണ്ട കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് അസാധാരണ വേഗത്തിൽ പരിഹാരം. കൊച്ചി നഗരത്തിലെ പുഴ പുറമ്പോക്കിലുള്ള തേവര കോന്തുരുത്തി കോളനി ഏപ്രിൽ 15നകം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനം നടപ്പാക്കാനാണിത്. ഫയൽക്കുരുക്കിൽ പെടാതെ, കുടിയൊഴിപ്പിക്കേണ്ട 126 കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം 17.64 കോടി വിവിധ പദ്ധതികളിൽനിന്ന് അനുവദിക്കാനുള്ള കോർപ്പറേഷന്റെ ശുപാർശയ്ക്കാണ് കേവലം 24 ദിവസം കൊണ്ട് സർക്കാർ അനുമതി നൽകിയത്. ലൈഫ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ നിന്ന് ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി വേണ്ടിയിരുന്നു. സാധാരണ ഇതിന് അനുമതി നിഷേധിക്കേണ്ടതാണെങ്കിലും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നൽകുകയായിരുന്നു. ഇതിന് തടസ നോട്ടുകൾ എഴുതുന്ന ഉദ്യോഗസ്ഥരും പ്രായോഗിക സമീപനം സ്വീകരിച്ചു.


Source link

Back to top button