test del 2

വെടിവെച്ചിട്ട F-15 വിമാനത്തിലെ അംഗത്തെ ഇറാനിൽനിന്ന് US സേന രക്ഷപ്പെടുത്തിയത് അതിവിദഗ്ധമായി


വാഷിങ്ടൺ: ഏപ്രിൽ 3നാണ് യുഎസിന്റെ F-15E ഫൈറ്റർ ജെറ്റ് ഇറാനിൽ തകർന്നു വീണത്. പൈലറ്റും വെപ്പൺസ് സിസ്റ്റംസ് ഓഫീസറും ഉൾപ്പെട്ട വിമാനം ശത്രുരാജ്യത്ത് പതിച്ചതോടെ അതിജീവിച്ചവരെ ഇറാനിയൻ സേന പിടികൂടുമെന്ന ഭയത്താൽ യുഎസ് സേന അടിയന്തര തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. വ്യോമസേനയുടെ പിന്തുണ, ഏകോപിതമായ സ്പെഷ്യൽ ഫോഴ്സ് പ്രവർത്തനം എന്നിവയിലൂന്നിയായിരുന്നു ഇറാനിയൻ അതിർത്തിക്കുള്ളിൽ പതിച്ച രണ്ടാമത്തെ F-15E വിമാനത്തിലെ അംഗത്തെ രക്ഷപ്പെടുത്തിയത്.തികച്ചും അപകടകരമായ ദൗത്യമായിരുന്നു ഇത്. വിമാനം തകർന്നുവീണതോടെ അതിലുണ്ടായിരുന്നവരെ കണ്ടെത്താൻ ഇറാനിയൻ അധികൃതർ സാധാരണക്കാരോട് സഹായാഭ്യർഥന നടത്തിയതോടെ രക്ഷാപ്രവർത്തനശ്രമങ്ങൾ സങ്കീർണ്ണമാകുകയും വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള നടപടികളിലേർപ്പെട്ട യുഎസ് സൈനികർക്ക് അപകടസാധ്യത വർധിപ്പിക്കുകയും ചെയ്തു. ഒരംഗത്തെ നേരത്തെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾ ശത്രുരാജ്യത്ത് ഒറ്റപ്പെട്ടു. സ്പെഷ്യൽ ഫോഴ്സ്, ഇന്റലിജൻസ് സംവിധാനങ്ങൾ, വ്യോമസേനയുടെ പിന്തുണ എന്നിവ ഉൾപ്പെട്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് പിന്നീടുണ്ടായത്.വിമാനം തകർന്നുവീണതിന് ശേഷം യുഎസ് വ്യോമസേനാംഗം ഏകദേശം 24 മണിക്കൂറോളം പിടിയിൽപ്പെടാതെ കഴിഞ്ഞു. അതിജീവനപരിശീലനം ഉപയോഗിച്ച് അപകടസ്ഥലത്ത് നിന്ന് മാറി പർവതപ്രദേശങ്ങളിൽ ഒളിച്ചു. ഇറാനിയൻസേന ആ പ്രദേശം തിരയുന്നതിനിടയിൽ അപകടത്തിൽപ്പെട്ട വൈമാനികനെ ട്രാക്ക് ചെയ്യുന്നതിനായി രക്ഷാപ്രവർത്തകർ സിഗ്നലിങ് രീതികൾ ഉപയോഗിച്ചു. ഇറാനിയൻസേനയും പ്രാദേശികശൃംഖലകളും യുഎസ് സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അപകടത്തിൽപ്പെട്ട അംഗത്തെ വേഗത്തിൽത്തന്നെ കണ്ടെത്താനും ഇറാനിൽനിന്ന് പുറത്തെത്തിക്കാനുമുള്ള ആവശ്യകത വർദ്ധിപ്പിച്ചു.സുരക്ഷ, ഒഴിഞ്ഞുമാറൽ, പ്രതിരോധം, രക്ഷപ്പെടൽ (SERE) എന്നീ ടെക്നിക്കുകളിൽ പരിശീലനം ലഭിച്ചവരാണ് അമേരിക്കൻ എയർക്രൂവുകൾ. രക്ഷാപ്രവർത്തനം ഒരു പ്രത്യേക കമാൻഡോ യൂണിറ്റാണ് നടത്തിയതെന്നും എക്സ്ട്രാക്ഷൻ കോറിഡോർ സുരക്ഷിതമാക്കാൻ ഒന്നിലധികം ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള വിപുലമായ വ്യോമസേനയുടെ പിന്തുണയുണ്ടായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥർ ആക്സിയോസിനോട് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടനുസരിച്ച് ഇറാനിയൻ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന എക്സ്ട്രാക്ഷൻ യൂണിറ്റിന് സംരക്ഷണം നൽകുന്നതിനായി പത്തോളം വിമാനങ്ങളോടൊപ്പം എക്സ്ട്രാക്ഷൻ ടീമുകളും ഈ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു.


Source link

Back to top button