test del 2
ലെബനൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ; നെതന്യാഹുവിനെ വിളിച്ച് വിരട്ടി?

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായകമായ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ, ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറായിരിക്കുകയാണ്. ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറായില്ലെങ്കിൽ, അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് ഈ സംഭാഷണത്തിനിടെ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ട്രംപ് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന ഭയമാണ് ഇസ്രയേലിനെ ചർച്ച നടത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന സൂചനകളുണ്ട്. ഈ ഫോൺ സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് ലെബനനുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചത്.ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, അടുത്തയാഴ്ച വാഷിങ്ടണിൽ വെച്ച് ഇസ്രയേൽ, ലെബനൻ ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള സമ്മർദം ട്രംപ് ഭരണകൂടം തുടരുകയാണ്. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളും ലെബനനിലെ സൈനിക നിയന്ത്രണങ്ങളും ഈ നയതന്ത്ര ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.അതേസമയം ലെബനൻ വിഷയത്തെ ഇറാനുമായി ബന്ധപ്പെട്ട വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വേറിട്ടു നിർത്തണമെന്ന് നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വാരാന്ത്യത്തിൽ പാകിസ്താനിൽ നടക്കുന്ന ചർച്ചകളിൽ ലെബനനിലെ പോരാട്ടം അവസാനിപ്പിക്കണമെന്നത് ഇറാന്റെ പ്രധാന ആവശ്യമാണ്.
Source link


