നികുതി സംവിധാനം അടിമുടി മാറുന്നു

ലക്ഷ്യം വികസിത ഭാരതം
കൊച്ചി: ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന, ഉപഭോഗ കേന്ദ്രമായി ഉയർത്തുന്നതിന് ലക്ഷ്യമിട്ട് പരോക്ഷ നികുതി രംഗത്തും വിപുലമായ പരിഷ്കാരങ്ങൾക്കാണ് ബഡ്‌ജറ്റ് തുടക്കമിടുന്നത്. തീരുവ ഘടന ലളിതമാക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി രംഗത്തെ കാര്യക്ഷമത ഉയർത്തുന്നതിനുമാണ് ധനമന്ത്രി ഊന്നൽ നൽകിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ അസംസ്‌കൃത സാധനങ്ങൾ ലഭ്യമാക്കുന്നതിനും രോഗികൾക്കും സാധാരണക്കാർക്കും ആശ്വാസം പകരാനും എക്സൈസ് തീരുവ ഇളവിലൂടെ ലക്ഷ്യമിടുന്നു.തീരുവ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾക്കും കൂടുതൽ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവക്കുന്നതിലും സഹായകരമാകും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് പുതിയ വിപണി തുറന്നു കിട്ടാനും തീരുവ മേഖലയിൽ സുതാര്യത സൃഷ്ടിക്കുന്നതിനും നിർമ്മല സീതാരാമൻ അധിക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്. വികസിത ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് ആഗോള നിലവാരത്തിൽ വ്യാപാര ഇടപാടുകളിൽ സർക്കാർ ഇടപെടലുകൾ പരമാവധി കുറയ്ക്കാനും ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു.
കയറ്റുമതിക്കാർക്ക് പ്രോത്സാഹനം
സമുദ്രോത്പന്നങ്ങൾ, ലെതർ, ടെക്‌സ്‌റ്റൈയിൽ എന്നീ മേഖലകളിലെ കയറ്റുമതിക്കാർക്ക് വിപുലമായ ആനുകൂല്യങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചു. സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളുടെ ഇറക്കുമതി തീരുവ മൂന്ന് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറച്ചു. ഊർജ, ന്യൂക്ളിയർ പവർ പ്ളാന്റുകൾ, ക്രിട്ടിക്കൽ ധാതുക്കൾ, ബയോഗ്യാസ് കലർത്തിയ സി.എൻ.ജി തുടങ്ങിയവയ്ക്കും കസ്‌റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോവേവ് ഒവനുകളുടെ നിർമ്മാണത്തിനുള്ള സാധനങ്ങൾക്കും ഇറക്കുമതി തീരുവ കുറച്ചു.
വിമാന നിർമ്മാണത്തിന് ആനുകൂല്യം
സിവിലിയൻ, പരിശീലന വിമാനങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഘടക ഭാഗങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ അടിസ്ഥാന കസ്‌റ്റംസ് ഡ്യൂട്ടി ഒഴിവാകും. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഘടക ഭാഗ നിർമ്മാണത്തിനുള്ള അസംസ്കൃത സാധനങ്ങൾക്കും തീരുവ ഇളവ് നൽകും.
എസ്.ഇ.ഇസഡിലെ സാധനങ്ങൾ ആഭ്യന്തര വിപണിയിലെത്തും
പ്രത്യേക സാമ്പത്തിക മേഖലയിൽ(എസ്.ഇ.ഇസഡ്) പ്രവർത്തിക്കുന്ന കയറ്റുമതിക്കാർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കാൻ ഒറ്റത്തവണ നടപടിയെന്ന നിലയിൽ അനുമതി നൽകും. യു.എസ് തീരുവയിൽ ഉത്പാദനശേഷി പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിന് ആശ്വാസമായാണ് നടപടി. കമ്പനികളുടെ കയറ്റുമതിയുടെ നിശ്ചിത ശതമാനം മാത്രമേ ആഭ്യന്തര വിപണിയിൽ വിൽക്കാൻ കഴിയൂ.
ക്രിപ്‌റ്റോയിലെ വെളിപ്പെടുത്തിയില്ലെങ്കിൽ പ്രതിദിന പിഴ
200 രൂപ
ഓഹരി വിപണിയിൽ ചോരപ്പുഴ
നികുതി നിർദേശത്തിൽ നിക്ഷേപകർക്ക് ആശങ്ക
കൊച്ചി: ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷനുകളിൽ വ്യാപാരം നടത്തുന്നവരുടെ നികുതി ഉയർത്തിയതോടെ ഓഹരി വിപണി ബഡ്‌ജറ്റ് ദിനത്തിൽ തകർന്നടിഞ്ഞു.ഫ്യൂച്ചേഴ്സിലെ സെക്യൂരിറ്റീസ് ഇടപാട് നികുതി (എസ്.ടി.ടി) 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമായി ഉയർത്തി. ഓപ്ഷൻസിന്റെ എസ്.ടി.ടി 0.15 ശതമാനമാകും.
ആറ് വർഷത്തിനിടെ ബഡ്‌ജറ്റ് ദിനത്തിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ് സെൻസെക്സ്, നിഫ്റ്റി എന്നിവയിൽ ഇന്നലെ ദൃശ്യമായത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷനുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതിയിൽനേരിയ വർദ്ധനയാണ് വരുത്തിയതെങ്കിലും ഊഹക്കച്ചവടക്കാർക്ക് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു. ഇതോടൊപ്പം ദീർഘകാല മൂലധന നേട്ടങ്ങളിൽ ഇളവ് പ്രഖ്യാപിക്കാത്തതും തിരിച്ചടിയായി. സെൻസെക്സ് 1,546 പോയിന്റ് നഷ്ടവുമായി 80,722.94ൽ അവസാനിച്ചു. നിഫ്റ്റി 495.2 പോയിന്റ് ഇടിഞ്ഞ് 24,825.45ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം വിൽപ്പന സമ്മർദ്ദം നേരിട്ടു.
നിക്ഷേപകരുടെ നഷ്ടം
11 ലക്ഷം കോടി രൂപ
വിദേശ യാത്രകൾക്കും പഠനത്തിനും ചെലവ് കുറയും
കൊച്ചി: വിദേശ ടൂർ പാക്കേജുകളുടെ വിൽപ്പനയിൽ സ്രോതസിൽ നിന്നും സമാഹരിക്കുന്ന നികുതിയുടെ(ടി.സി.എസ്) നിരക്ക് കുറയുന്നത് സഞ്ചാര വിപണിക്ക് ഗുണമാകും. 5 ശതമാനം, 20 ശതമാനം എന്നിങ്ങനെ ഈടാക്കിയിരുന്ന ടി.സി.എസ് രണ്ട് ശതമാനമായി ഏകീകരിക്കും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിലൂടെ പഠനത്തിനും ചികിത്സയ്ക്കും വിദേശത്ത് പോകുന്നവരുടെ ടി.സി.എസ് അഞ്ച് ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി കുറച്ചു.
കോ ഓപ്പറേറ്റീവുകൾക്ക് അധിക ആനുകൂല്യങ്ങൾ
പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് അംഗങ്ങൾ നൽകുന്ന പാൽ, എണ്ണക്കുരു, എഴം, പച്ചക്കറികൾ എന്നിവയ്ക്ക് നിലവിൽ ലഭിക്കുന്ന നികുതി ഇളവുകൾ ഇനി മുതൽ കാലിത്തീറ്റ, പരുത്തിക്കുരു എന്നിവയ്ക്കും ബാധകമാക്കി. ഇന്റർ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ലാഭ വിഹിത വരുമാനത്തിനും ഇളവ് ലഭിക്കും.
Source link



