LATEST

തടികാക്കാൻ രാഹുൽ, യുവതിക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി

തിരുവനന്തപുരം: പീഡനപരാതിയിൽ സ്വയം പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. യുവതിയുടെ പരാതിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം കോടതിയിൽ ഹാജരാക്കി. പെൻഡ്രൈവിലുള്ള തെളിവുകൾ മുദ്രവച്ച കവറിൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ചു.

യുവതി പരാതി നൽകിയത് ബാഹ്യപ്രേരണ കൊണ്ടാണെന്നും ഗർഭച്ഛിദ്രം നടത്തിയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തെളിയിക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും അടക്കമുള്ള 9 ഡിജിറ്റൽ തെളിവുകളെന്നാണ് അഭിഭാഷകന്റെ അവകാശവാദം. യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉന്നതൻ പരാതി നൽകാൻ പ്രേരിപ്പിച്ചെന്ന് യുവതി പറയുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതു മുതൽ ഒളിവിലുള്ള രാഹുൽ, തലസ്ഥാനത്ത് വഞ്ചിയൂരിലെ വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടതായി അഭിഭാഷകൻ അവകാശപ്പെട്ടു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റിന് തടസമില്ലെങ്കിലും പിന്തുടർന്ന് പിടികൂടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്ന് സൂചനയുണ്ട്.

അതേസമയം, എ.സി.പി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് രാഹുൽ നൽകിയ ഗുളിക കഴിച്ചശേഷം ദിവസങ്ങളോളം രക്തസ്രാവമുണ്ടായ യുവതിയെ ഗവ. ഡോക്ടറാണ് പരിശോധിച്ചത്. ഡോക്ടറുടെ മൊഴി നിർണായകമാവും.

രാഹുലിനെ കണ്ടത് വിവാഹം ഒഴിഞ്ഞശേഷമെന്ന് യുവതി

ആദ്യവിവാഹബന്ധം ഒഴിഞ്ഞ ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്ന് യുവതി മൊഴിനൽകി. 2024ഓഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. നാലു ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും മൊഴിയിലുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button