test del 3

വീടുകളെച്ചൊല്ലി ആരോപണങ്ങളുടെ ‘ഉരുൾപൊട്ടൽ’; എണ്ണത്തിൽ ‘ലീഡ്’ മുസ്‌ലിം ലീഗിന്


കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച വീടുകളെച്ചൊല്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊട്ടിക്കയറുന്നത് രാഷ്ട്രീയ ആരോപണങ്ങളുടെ ‘ഉരുൾപൊട്ടൽ’. ഇരുമുന്നണികളും പരസ്പരം പഴിചാരുമ്പോഴും ദുരന്തമുണ്ടായി 600 ദിവസം പിന്നിട്ടിട്ടും ചൂരൽമലയിലെയും മുണ്ടക്കൈയിലെയും എല്ലാ അതിജീവിതർക്കും സമാധാനമായി കയറിത്താമസിക്കാൻ ഇനിയും സൗകര്യം ഒരുങ്ങിയിട്ടില്ലെന്നതാണ് വസ്തുത. ഭവനനിർമാണത്തിൽ പഴിചാരി സിപിഎമ്മും കോൺഗ്രസും കൊമ്പുകോർക്കുമ്പോൾ താമസയോഗ്യമാക്കി പൂർത്തിയായ വീടുകളുടെ എണ്ണത്തിൽ മുസ്‌ലിം ലീഗാണ് വയനാട്ടിൽ നിലവിൽ ‘ലീഡ്’ ചെയ്യുന്നത്.ദുരന്തബാധിതർക്കായി പിരിവെടുത്ത ശേഷം കോൺഗ്രസ് അവരെ വഞ്ചിക്കുന്നുവെന്നാണ് വസീഫ് ആരോപിച്ചത്. വീട് പോയിട്ട് പിരിച്ച തുക പോലും പറയാൻ കോൺഗ്രസിനാകുന്നില്ലെന്നും സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് ഇപ്പോൾ തന്നെ താമസിക്കാനാകുമെന്നും വസീഫ് പ്രസ്താവിച്ചു. അതേസമയം, വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം നടത്തുന്നതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. കോൺഗ്രസ് വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടിയാൽ അടിച്ചോടിക്കുമെന്നാണ് സതീശൻ പറഞ്ഞത്. സ്വന്തം സ്ഥലത്ത് കയറി മറ്റൊരാൾ സമരം ചെയ്താൽ നിങ്ങൾ എന്തു ചെയ്യും. അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും സതീശൻ പറഞ്ഞു. ഒരു ആപ് ഉപയോഗിച്ചാണ് പദ്ധതിക്കായുള്ള പണം കോൺഗ്രസ് സ്വരൂപിച്ചത്. ആ അക്കൗണ്ടിൽ ഒരു രൂപ പോലും മാറിയിട്ടില്ല. നിർമാണ പ്രവർത്തനം പൂർത്തിയാകുമ്പോൾ ആ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് നൽകാം. അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ചുണ്ടാക്കിയ ഫണ്ട് അടിച്ചു മാറ്റിയ പാർട്ടിയാണ് സിപിഎം എന്നും സതീശൻ കുറ്റപ്പെടുത്തി.സർക്കാർ ഭവനപദ്ധതിയും പാർട്ടിയുടെ ഭവനപദ്ധതിയും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന പ്രസ്താവനയുമായി വയനാട് ഡിസിസി അധ്യക്ഷൻ ടി.ജെ. ഐസക് കൂടി രംഗത്തുവന്നതോടെ വയനാട് ജില്ലാ തലത്തിലും വിവാദം കൊഴുത്തു. കോൺഗ്രസ് ഭവനപദ്ധതി സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവർക്ക് വേണ്ടിയാണ്. റേഷൻ കാർഡ്, വീട്ടുനമ്പർ തുടങ്ങിയവ ഇല്ലാത്തതിനാലും മറ്റു സാങ്കേതിക കാരണങ്ങൾ കൊണ്ടും സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്താത്ത ദുരന്തബാധിതർക്കു വേണ്ടിയാണ് കോൺഗ്രസ് ഭവനപദ്ധതി നടപ്പാക്കുന്നത്. പാർട്ടി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതെന്ന പ്രതീതിയാണ് സർക്കാരിന്റെ ഭവന പദ്ധതിയെക്കുറിച്ച് സിപിഎം പരത്തുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. 774 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനം നൽകിയത്. വീടൊന്നിന് 25 ലക്ഷമാണെങ്കിൽ പോലും 80.62 കോടി രൂപ മാത്രമാണ് സർക്കാർ പദ്ധതിയിലെ വീടുകൾക്ക് ചെലവുവരിക. ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നെങ്കിൽ അത് മുഖ്യമന്ത്രിയുടെ വീടായ ക്ലിഫ് ഹൗസിന് മുന്നിലാണ് നടത്തേണ്ടതെന്നും ഐസക് പറഞ്ഞു.


Source link

Back to top button