LATEST

ഫൈനലിൽ പിച്ച് ഇന്ത്യയെ തുണയ്ക്കുമോ? അവസാനം നിമിഷം വരുത്തിയത് നിർണായക മാറ്റം


അഹമ്മദാബാദ്: ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനായുള്ള പിച്ചിന്റെ ഒരുക്കം അവസാനഘട്ടത്തിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സത്തിൽ ഇന്ത്യയും ന്യൂസിലാൻഡും കളിക്കുക മിക്‌സഡ് സോയിൽ പിച്ചിലായിരിക്കുമെന്നാണ് വിവരം. മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചിൽ നിന്ന് അധികം വ്യത്യാസമില്ലാത്തതാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.ബൗളർമാർക്ക് ഏറ്റവും കുറഞ്ഞ ടേൺ മാത്രം നൽകുന്നതായിരിക്കും അഹമ്മദാബാദ് പിച്ചെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. സെന്റർ പിച്ചിൽ ചുവപ്പും കറുപ്പും കലർന്ന മണ്ണായിരിക്കും ഉപയോഗിക്കുക. ശരാശരി സ്കോർ ഏകദേശം 200 നൽകുന്ന തരത്തിൽ ബോളിന് നല്ല ബൗൺസ് ഈ പിച്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കറുത്ത മണ്ണിനേക്കാൾ കൂടുതൽ അളവിൽ ചുവന്ന മണ്ണായിരിക്കും പിച്ചിൽ ഉപയോഗിക്കുക. രണ്ട് ഇന്നിംഗ്‌സുകളിലും തുല്യമായ ബൗൺസ് പ്രതീക്ഷിക്കാൻ കഴിയുന്ന ബാറ്റ്‌സ്മാൻമാരെ സഹായിക്കാൻ ചുവന്ന മണ്ണിന്റെ വലിയൊരു ശതമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബാറ്റ്സ്മാൻമാർക്ക് മുൻതൂക്കം നൽകും. ഇന്ത്യ രണ്ട് നിർണായക മത്സരങ്ങൾ തോറ്റ ചരിത്രം കണക്കിലെടുത്താണ് ചുവന്ന മണ്ണിന്റെ അംശം കൂടുതലുള്ള വിക്കറ്റ് തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് കറുത്ത മണ്ണിന്റെ പിച്ചിലായിരുന്നു.


Source link

Related Articles

Back to top button