test del 2
ട്രംപ് കാത്തിരിക്കേണ്ടി വരും; സമാധാന ചർച്ചകൾക്ക് ഇറാൻ മുഖംതിരിക്കുന്നതിന്റെ മൂന്ന് കാരണങ്ങൾ

വാഷിങ്ടൺ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ശത്രുത അവസാനിപ്പിക്കുന്നതിനും നയതന്ത്ര മാർഗങ്ങൾ തുറക്കുന്നതിനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്. സംഘർഷം അവസാനിപ്പിക്കാനായി വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോട് ഇറാൻ മുഖംതിരിക്കുന്നതിന്റെ കാരണങ്ങളാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ നയതന്ത്രപരമായ നീക്കങ്ങൾ മന്ദഗതിയിലാക്കുന്ന പ്രധാന കാരണങ്ങൾ; പരസ്പര വിശ്വാസമില്ലായ്മ, നേരിട്ട് ചർച്ചകളിൽ ഏർപ്പെടാനുള്ള ഇറാന്റെ വിമുഖത എന്നിവയാണ്. ആശയവിനിമയത്തിനായി പാകിസ്താൻ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നതും ചർച്ചകൾ വൈകാൻ കാരണമാകുന്നുണ്ട്.ആശയവിനിമയ ഉപാധികൾ നിരീക്ഷിക്കപ്പെടുമെന്ന ഭയത്താൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഫോണുകൾ ഒഴിവാക്കുന്നതും സന്ദേശങ്ങൾ കൈമാറുന്നതിൽ വലിയ സുരക്ഷാ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, തങ്ങളുടെ പ്രതിരോധം അഭിമാനകരമായ നേട്ടമായി കാണുന്ന ഇറാൻ, സമ്മർദ്ദത്തിന് വഴങ്ങിയുള്ള യുദ്ധവിരാമത്തിന് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ്. ഈ പ്രതിസന്ധികൾ കാരണം അമേരിക്കയുടെ പശ്ചിമേഷ്യൻ നയതന്ത്ര ശ്രമങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.യുദ്ധം തുടരുമ്പോഴും, പ്രശ്നപരിഹാരത്തിനായി നയതന്ത്ര മാർഗങ്ങൾ തേടാൻ തങ്ങൾ തയ്യാറാണെന്ന് അമേരിക്കൻ സർക്കാർ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കുന്നതും മറ്റ് സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള 15 പോയിന്റുകൾ അടങ്ങിയ ഒരു സമാധാന നിർദ്ദേശമാണ് യുഎസ് ഒടുവിലായി ഇറാനുമായി പങ്കുവെച്ചത്. എന്നാൽ, ഈ നിർദ്ദേശം ഏകപക്ഷീയമാണെന്നാണ് ഇറാന്റെ വിമർശനം.
Source link


