test del 2
‘ട്രംപ് അക്ഷമനാണ്’,പാക് മധ്യസ്ഥപ്രതിനിധികളുമായി ഇറാൻ വിഷയം സംസാരിച്ച് ജെ.ഡി. വാൻസ്

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ വാൻസ് പാകിസ്താൻ ഇടനിലക്കാരോട് സംസാരിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അക്ഷമനാണെന്നും ചില യുഎസ് ആവശ്യങ്ങൾ നിറവേറ്റിയാൽ വെടിനിർത്തലിന് തയ്യാറാണെന്നും വാൻസ് കടുത്ത ഭാഷയിൽ അറിയിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞതിന് ശേഷം അടുത്തിടെ പാകിസ്താൻ ചർച്ചകളുടെ പശ്ചാത്തലത്തിൽ ശ്രദ്ധ നേടിയിരുന്നു, ഇസ്ലാമാബാദ് ചർച്ചകൾക്ക് വേദിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.വാൻസിനെ കൂടാതെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. ഇറാൻ ഔദ്യോഗികമായി യുഎസുമായുള്ള നേരിട്ടുള്ള ചർച്ചകൾ അംഗീകരിച്ചിട്ടില്ലെങ്കിലും, അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടനുസരിച്ച് വിറ്റ്കോഫുമായോ കുഷ്നറുമായോ ഉള്ള ചർച്ചകളെക്കാൾ ജെ.ഡി. വാൻസുമായുള്ള ചർച്ചകൾക്ക് ഇറാൻ മുൻഗണന നൽകുമെന്നാണ്.യുദ്ധം രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൊണ്ട് അവസാനിക്കുമെന്നും സൈനിക ലക്ഷ്യങ്ങൾ ഉടനടി നേടുമെന്നും ആവർത്തിക്കുമ്പോഴും, ഇറാനോടുള്ള ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണികൾ നിലവിലുള്ള സംഘർഷം കൂടുതൽ വഷളാകുമെന്ന ആശങ്ക വർദ്ധിപ്പിച്ചു. അടുത്ത രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.
Source link


