test del 2
ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാകിസ്താൻ ഇപ്പോഴും അഭയംനൽകുന്നു; യുഎസ് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാകിസ്താൻ ഇപ്പോഴും അഭയം നൽകുന്നതായി റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യംവെക്കുന്ന തീവ്രവാദഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി ഭീകര സംഘടനകൾക്ക് പാകിസ്താൻ തങ്ങളുടെ മണ്ണിൽ ഇപ്പോഴും അഭയം നൽകുന്നത് തുടരുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷവും ഭീകര സംഘടനകൾ ‘പാകിസ്താന്റെ മണ്ണിൽ പ്രവർത്തനം തുടരുന്നു’ എന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയും, 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്ഷെ മുഹമ്മദും പാകിസ്താൻ പ്രദേശത്ത് നിന്ന് പ്രവർത്തനം തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.അടുത്ത കാലത്തായി പാകിസ്താനിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2019-ൽ ഭീകരവാദം മൂലമുള്ള മരണം 365 ആയി കുറഞ്ഞുവെങ്കിലും, അതിനുശേഷം ഓരോ വർഷവും മരണസംഖ്യ ഉയരുകയും 2025-ൽ ഇത് 4,001-ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഭീകരവാദം ശക്തമായതിനെ തുടർന്ന്, ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്താൻ മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിക്ക ഭീകരവാദ ഗ്രൂപ്പുകളും ‘ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താൽ’ പ്രേരിതരാണെന്ന് തങ്ങൾ കണ്ടെത്തിയതായി യുഎസ് കോൺഗ്രസിന്റെ ഗവേഷണ വിഭാഗം അവകാശപ്പെടുന്നു.
Source link


