ആറ് പതിറ്റാണ്ടുകൾകൊണ്ട് പണികഴിപ്പിച്ച അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക

വെളുത്തച്ചന്റെ ഓർമ്മയും വിശുദ്ധ സെബസ്ത്യാനോസിന്റെ കരുണയും സ്പന്ദിക്കുന്ന അർത്തുങ്കൽ പള്ളി വിശ്വാസത്തിന്റെ വിളക്കുമാടമാണ്. കേരളത്തിലെ മതമൈത്രിയുടെ ഉജ്ജ്വലപ്രതീകം കൂടിയാണ് നാലുനൂറ്റാണ്ടിന്റെ പകിട്ടുള്ള അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക
അർത്തുങ്കലിലെ വെളുത്തച്ചനെ കാണാൻ അതിരാവിലെ ചേർത്തലയിലേക്ക് പുറപ്പെട്ടു. തിരക്കൊഴിവാക്കാനും പ്രകൃതിസൗന്ദര്യം നുകരാനുമായി തീരദേശ പാതയാണ് തിരഞ്ഞെടുത്തത്. കുമ്പളങ്ങിയിലെ കണ്ടൽകൂട്ടങ്ങളിൽനിന്ന് കിളികൾ മധുരസ്വരത്തിൽ പ്രഭാതരാഗങ്ങൾ പാടി. അന്ധകാരനഴി കടപ്പുറം ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. കണ്ണുചിമ്മുന്ന വെയിലിൽ കണ്ടു, വെളുത്ത തരിമണലിൽ എഴുന്നുനിൽക്കുന്ന, കരിങ്കല്ലിൽ കെട്ടിയുയർത്തിയ അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക. നൂറ്റാണ്ടുകളായി ചേർത്തലയുടെ തീരത്ത് വിശ്വാസത്തിന്റെ വിളക്കുമാടമായി ഈ ദേവാലയമുണ്ട്. വിശുദ്ധ ആൻഡ്രൂസിന്റെ പേരിലാണ് ദേവാലയമെങ്കിലും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് അർത്തുങ്കൽ പള്ളിയെ പ്രശസ്തമാക്കുന്നത്.
Source link



