test del 2
യുറേനിയം ശേഖരം ‘ഉപേക്ഷിക്കാൻ’ ഇറാൻ സമ്മതിച്ചെന്ന് യുഎസ് മാധ്യമങ്ങൾ, നിഷേധിച്ച് ഇറാൻ

ടെഹ്റാൻ/വാഷിങ്ടൺ: പുതിയ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇറാൻ തങ്ങളുടെ ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന യുഎസ്,ഇസ്രയേൽ- ഇറാൻ സംഘർഷവും തുടർന്നുണ്ടായ ഹോർമുസ് ഉൾപ്പെടെയുള്ള പ്രതിസന്ധികളും പരിഹരിക്കാൻ ഇറാന്റെ തീരുമാനം വഴിയൊരുക്കുമെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ അളവിലുള്ള യുറേനിയം ഇറാന്റെ പക്കലുണ്ടായിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇറാൻ തങ്ങളുടെ ശേഖരം കൈമാറാൻ തത്വത്തിൽ സമ്മതിച്ചതായി സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.യുറേനിയം കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ സംവിധാനം ഭാവിയിലെ ചർച്ചകളിൽ തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം നിർത്തിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും യുറേനിയം വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടികൾ പുനരാരംഭിക്കാമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഇറാനെ താക്കീത് നൽകിയതായും റിപ്പോർട്ട് പറയുന്നു.ഇറാന് ആണവായുധം ലഭ്യമാകുന്നതിനെ തടയുന്നത് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലനിർത്തിയിരുന്നു. പുതിയ ഉടമ്പടിയിൽ ആണവായുധങ്ങൾ ഒരിക്കലും വികസിപ്പിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുകയും ഉയർന്ന അളവിലുള്ള യുറേനിയം ശേഖരം നീക്കം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും ഇറാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Source link


