KERALAMLATEST NEWS
തടവുകാർക്ക് വഴിവിട്ട് സൗകര്യം: മുൻ ഓഫീസർക്കെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: പണം വാങ്ങി തടവുകാർക്ക് വഴിവിട്ട് സൗകര്യമൊരുക്കിയതിന് പൂജപ്പുരയിലെ മുൻ അസി. പ്രിസൺ ഓഫീസർക്കെതിരേ വിജിലൻസ് കേസ്. 2020- 21 കാലഘട്ടത്തിൽ പൂജപ്പുര സെൻട്രറൽ ജയിലിൽ അസ്സിസ്റ്റന്റ് പ്രിസൺ ഓഫീസറായിരുന്ന ബോസിനെതിരേയാണ് കേസ്. തടവുകാർക്ക് ചട്ടവിരുദ്ധമായി സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും, നിരോധിത വസ്തുക്കൾ ജയിലിൽ എത്തിച്ച് കൊടുത്തതിനും പാരിതോഷിതമായി പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. തടവുകാരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊണ്ട് ബോസിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിപ്പിച്ചിരുന്നു. 1,00,500 രൂപ ഇങ്ങനെ അക്കൗണ്ടിൽ എത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് കേസ്. ബോസിന്റെ ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Source link