നാടുകടത്തലിനെതിരേ തഹാവൂർ റാണയുടെ അപേക്ഷ യുഎസ് കോടതി തള്ളി

ന്യൂയോർക്ക്: ഇന്ത്യയിലേക്കു നാടുകടത്തുന്നതിൽ സ്റ്റേ ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രമായ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചു. 64 കാരനായ തഹാവൂർ റാണയെ ലോസാഞ്ചലസിലെ മെട്രോപോളിറ്റൻ ജയിലിൽ അടച്ചിരിക്കുകയാണിപ്പോൾ. പാക് വംശജനും മുസ്ലിം വിശ്വാസിയും ആയതിനാൽ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു 64 കാരനായ റാണയുടെവാദം.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിക്കൊപ്പം റാണ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Source link