INDIALATEST NEWS

‘മുസ്കാനെ സൗരഭ് അന്ധമായി സ്നേഹിച്ചു; അവൾക്കായി വീട്ടുകാരെയും കോടിക്കണക്കിന് സ്വത്തും ഉപേക്ഷിച്ചു, എന്നിട്ടും കൊന്നു: തൂക്കിലേറ്റണം’


മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്നു യുവതിയുടെ മാതാപിതാക്കൾ. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെയാണു (29) ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാളുടെ മൃതദേഹം 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറച്ച് ഉപേക്ഷിക്കുകയും ചെയ്തു.സൗരഭിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നും മകൾ ചെയ്ത കുറ്റത്തിന് വധശിക്ഷ തന്നെ നൽകണമെന്നുമാണു മുസ്കാന്റെ മാതാപിതാക്കളായ പ്രമോദ് കുമാർ റസ്തഗിയും കവിത റസ്തഗിയും മാധ്യമങ്ങളോട് പറഞ്ഞത്. ‘‘സൗരഭ് അവളെ അന്ധമായി സ്നേഹിച്ചു. ഞങ്ങളുടെ മകളായിരുന്നു പ്രശ്നം. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. ഇപ്പോൾ അവനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണം. സൗരഭ് വീട്ടുകാരെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും എല്ലാം അവൾക്കു വേണ്ടിയാണ് ഉപേക്ഷിച്ചത്. ഇപ്പോൾ അവൾ തന്നെ സൗരഭിനെ കൊന്നിരിക്കുന്നു. ഞങ്ങളുടെയും മകനായിരുന്നു സൗരഭ്’’– മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.മകൾക്ക് എന്തു ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ചോദിച്ചപ്പോൾ അവളെ തൂക്കിലേറ്റണമെന്നും ജീവിക്കാനുള്ള അവകാശം അവൾക്ക് നഷ്ടമായെന്നും അവർ പറഞ്ഞു. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നെന്നും അവർ തമ്മിൽ കാണുന്നതു സൗരഭ് വിലക്കുമെന്ന് കരുതിയാണ് അവനെ കൊലപ്പെടുത്തിയതെന്നും മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു ‌മുസ്കാന്റെ അമ്മയായ കവിതാ രസ്തഗി പറഞ്ഞു. ‘‘കൊലപാതകത്തിനു ശേഷം മുസ്കാൻ ഞങ്ങളെ വന്നു കണ്ടു. സൗരഭിനെ കൊന്നെന്നു മുസ്കാൻ തുറന്നു പറഞ്ഞു. സാഹിലുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് അവൻ തടയുമെന്ന് കരുതിയാണ് കൊന്നത്. അതുകൊണ്ടു തന്നെയാണ് അവളെ ഞങ്ങൾ അറസ്റ്റ് ചെയ്യിച്ചത്’’– കവിത പറഞ്ഞു.


Source link

Related Articles

Back to top button