ബെംഗളൂരു∙ ആഫ്രിക്കൻ – അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വച്ച് സ്വർണം കൈമാറിയതെന്ന് സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബെംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ തന്നെ കാത്തുനിൽക്കുന്ന ഓട്ടോറിക്ഷയിലുള്ളയാൾക്ക് സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ തനിക്ക് മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. മാർച്ച് 1ന് വിദേശത്തുനിന്ന് അജ്ഞാതൻ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം ഇതു തുടർന്നു. VoIP നെറ്റ്‌വർക്കിൽ നിന്നാണ് ഫോൺ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3ന്റെ ഗേറ്റ് എയിൽ നിന്ന് സ്വർണം കൈപ്പറ്റാനും, ഇതു ബെംഗളൂരുവിൽ എത്തിക്കാനുമായിരുന്നു നിർദേശം. തന്നെ മറ്റേതെങ്കിലും രീതിയിൽ ഇതു ബാധിക്കുമോയെന്ന് പേടിച്ചതു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു. സ്വർണക്കടത്തിനെ കുറിച്ച് നടി നൽകിയ മൊഴി
Source link
‘സ്വർണക്കടത്ത് പഠിച്ചത് യുട്യൂബ് നോക്കി; സ്വർണം നൽകിയത് ആറടി പൊക്കമുള്ളയാൾ, അരക്കെട്ടിലും പോക്കറ്റിലും തിരുകി’
