ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെ കൂട്ടബംലാത്സംഗം ചെയ്തു, ഒപ്പമുണ്ടായിരുന്ന ആളെ കൊന്നു: ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു ∙ ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉറപ്പു നൽകി.ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പരമേശ്വര വ്യക്തമാക്കി. യുവതികൾക്കൊപ്പമുണ്ടായിരുന്ന 3 പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് പ്രദേശവാസികളായ 3 യുവാക്കൾ ചേർന്ന് ഇവരെ പീഡിപ്പിച്ചത്. കനാലിലേക്ക് വീണവരിലെ യുഎസ് സ്വദേശിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
Source link