KERALAMLATEST NEWS

ഒറ്റയടിക്ക് കിലോയ്ക്ക് കൂടിയത് നൂറ് രൂപ; കൃഷി ചെയ്താല്‍ ലാഭം കൊയ്യാം, വാങ്ങാന്‍ പോയാല്‍ പോക്കറ്റ് കീറും

ആലപ്പുഴ: ചൂട് കടുക്കുകയും നോമ്പുകാലം തുടങ്ങുകയും ചെയ്തതോടെ ചെറുനാരങ്ങ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. കിലോയ്ക്ക് 40 മുതല്‍ 60 രൂപയില്‍ നിന്ന് 140 ലേക്കാണ് നാരങ്ങയുടെ കുതിച്ചുചാട്ടം. മൊത്തവിലയാണിത്. ചില്ലറ കടകളിലെത്തുമ്പോള്‍ ഇത്

180രൂപവരെ എത്തും. തൂക്കമനുസരിച്ച് ഒരെണ്ണത്തിന് 8-10 രൂപ നല്‍കണം. നാരങ്ങ വെള്ളത്തിന്റെ വിലയാകട്ടെ 15 നിന്ന് 20 രൂപ ആയി. ഒരു മാസത്തിനുള്ളില്‍ നാലിരട്ടിയോളമാണ് നാരങ്ങ വില വര്‍ദ്ധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും വില ഉയരാനാണ് സാദ്ധ്യത. ഇതോടെ നാരങ്ങ അച്ചാറിനും വിലകൂടും.

നാടന് പ്രിയമില്ല

സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ചെറുനാരങ്ങ കൃഷിയുള്ളത്

കാലാവസ്ഥാവ്യതിയാനം കാരണം വിളവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം

കര്‍ണാടക, തമിഴ്നാട് എന്നിവടങ്ങളില്‍ നിന്നുള്ള നാരങ്ങയാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നത്

ഇവിടെ നിന്ന് 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. ഇതില്‍ 10 കിലോയോളം കേട് കാരണം നഷ്ടമാകുന്നതും വില കൂടാന്‍ കാരണമായി

വലിപ്പം കുറവായതിനാല്‍ നാടന്‍ നാരങ്ങയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. വലിപ്പകൂടുതലുള്ള അന്യസംസ്ഥന നാരങ്ങായ്ക്ക് പ്രിയമേറെയാണ്

മലയോര ജില്ലകളിലെ തോട്ടങ്ങളില്‍ നിന്ന് വേണ്ടത്ര നാരങ്ങ ലഭിക്കുന്നില്ല. ഉത്പാദനം കുറവ് വിലവര്‍ദ്ധനയ്ക്ക് കാരണമായി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നാരങ്ങയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്

– സുമേഷ്, ചെറുകിട വ്യാപാരി


Source link

Related Articles

Back to top button