കിട്ടാക്കടം കുറഞ്ഞു; ബാങ്കുകൾ ശക്തമെന്ന് സാമ്പത്തിക സർവേ, റിയൽ എസ്റ്റേറ്റും ടൂറിസവും ഉഷാർ

ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം 2024-25ന്റെ ആദ്യ പകുതിയിൽ 22.2% ഉയർന്നു. ബാങ്കുകളുടെ മൂലധന പര്യാപതതാ അനുപാതം (ക്രെഡിറ്റ്-ടു-റിക്സ്-വെയിറ്റഡ് അസറ്റ് റേഷ്യോ/സിആർഎആർ) മെച്ചപ്പെട്ടതും നേട്ടമാണ്.ജിഡിപിയും വായ്പകളും തമ്മിലെ അന്തരം 2022-23 ജൂൺപാദത്തിൽ മൈനസ് 10.3% ആയിരുന്നത് നടപ്പുവർഷം ആദ്യപാദത്തിൽ മൈനസ് 0.3 ശതമാനമായി. ബാങ്കുകളിൽ നിക്ഷേപവും ഉയരുന്നു. കാർഷികം, വ്യവസായം, വ്യക്തിഗതം, എംഎസ്എംഇ, വലിയ കമ്പനികൾ തുടങ്ങിയവയ്ക്കുള്ള വായ്പാ വിതരണവും മെച്ചപ്പെട്ടു. ഗ്രാമീൺ ബാങ്കുകളുടെ (ആർആർബി) സംയോജിത ലാഭം 2022-23ലെ 4,974 കോടി രൂപയിൽ നിന്ന് 2023-24ൽ 7,571 കോടി രൂപയിലെത്തി. സിആർഎആർ 13.4ൽ നിന്ന് 14.2 ശതമാനമായി. ക്രെഡിറ്റ്-ടു-ഡെപ്പോസിറ്റ് റേഷ്യോ 67.5ൽ നിന്നുയർന്ന് 71.2 ശതമാനവുമായി.
Source link