KERALAM

ലഹരിയിൽ കുരുങ്ങി കേരളം, പിടിവിട്ട് കുറ്റകൃത്യങ്ങൾ

തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി നെന്മാറയിൽ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവം എന്നും നടുക്കുന്ന ഓർമ്മയാണ്. ‘ദൃശ്യം” മോഡൽ മുതൽ കഷായക്കൊല വരെയുള്ള കൊലപാതകങ്ങളെക്കുറിച്ച് അമ്പരപ്പോടെയാണ് മലയാളികൾ കേട്ടത്.മനോരോഗികളായ ക്രിമിനലുകൾക്ക് നാട്ടിൽ സ്വൈരമായി വിഹരിക്കാൻ തടസ്സമില്ലാതായി!

കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും മാറുന്നു. സത്രീകൾക്കുനേരെയുള്ള അതിക്രമം സംസ്ഥാനത്ത് വർദ്ധിച്ചു. ലഹരി ഉപഭോഗവും മാറിയ ജീവിത സാഹചര്യങ്ങളും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായി. 2021ൽ 5,695 ലഹരിക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 26,619 ആയി. മൂന്നിരട്ടിയോളം വർദ്ധന. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്കു നോക്കിയാൽ അമ്പരന്നുപോകും.

 രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ

2020- 1,49,099

2021- 1,42,643

2022- 2,35,858

2023- 2,58,538

2024- 1,98,234

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ

2020- 12,659

2021- 16,199

2022- 18,943

2023- 18,980

2024- 18,887

 കൊലപാതകങ്ങൾ

2020- 306

2021- 337

2022- 334

2023- 352

2024- 335

 ലഹരി കേസുകൾ

2020- 4,968

2021- 5,695

2022- 26,619

2023- 30,697

2024- 27,530

 പോക്സോ കേസ്

2020- 3,042

2021- 3,516

2022- 4,518

2023- 4,641

2024- 4,594

 സൈബർ കേസ്

2020- 426

2021- 626

2022- 773

2023- 3,295

2024(നവംബർ വരെ)- 3,581

‘ലഹരി ഉപഭോഗം തന്നെയാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണം. സമൂഹ മാദ്ധ്യമങ്ങൾ നൽകുന്ന തെറ്റായ സന്ദേശങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം”.

-എസ്.എം. വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി

‘ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയണം. യുവാക്കൾ ലഹരിയിലേക്ക് വഴുതിവീഴുന്നു എന്ന സൂചന കാണുമ്പോഴേ ഇടപെടണം. രാഷ്ട്രീയ പാർട്ടികളുടെ യുവജന വിഭാഗങ്ങൾക്ക് ഇതിനെതിരെ ക്രിയാത്മകമായി ഇടപെടാനാവും.

– ഡോ. സി.ജെ.ജോൺ, സൈക്യാട്രിസ്റ്റ്

ലഹരി മാഫിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. കൃത്യമായ 
നടപടികൾ 
സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് 
ഇത് വഴിവയ്ക്കും
-ഹേമചൻ ഐ.പി.എസ്,
മുൻ ഡി.ജി.പി


Source link

Related Articles

Back to top button