WORLD

‘അവളെ കാണുന്നതുവരെ ഞാൻ വിശ്വസിക്കില്ല’, ഹമാസ് ബന്ദികളാക്കിയ 3 പേര്‍ 471 ദിവസങ്ങൾക്ക് ശേഷം വീടണഞ്ഞു


ജെറുസലേം: 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്. മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. റോമിയുടെ അമ്മ മീരവ് സ്വന്തം മകൾക്ക് വേണ്ടിമാത്രമല്ല, ബന്ദികളാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഎൻ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്.2023 ഒക്ടോബർ ഏഴിനാണ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ പൗരത്വമുള്ള എമിലിയെ, കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. ആക്രമണസമയത്ത് എമിലിയുടെ അമ്മ മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലായിരുന്നു. ഒരു സുരക്ഷിത മുറിയിൽ ഒളിച്ചിരുന്നതിനാൽ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.


Source link

Related Articles

Back to top button