ഒരു നിമിഷത്തെ അശ്രദ്ധ, നാലുവർഷത്തിനിടെ നഷ്ടമായത് 2358 പേരെ. കരുതൽ വേണ്ടത് ഇക്കാര്യത്തിൽ

ഒരു നിമിഷത്തെ അശ്രദ്ധ, നാലുവർഷത്തിനിടെ നഷ്ടമായത് 2358 പേരെ. കരുതൽ വേണ്ടത് ഇക്കാര്യത്തിൽ
കോട്ടയം : ജലാശയങ്ങളിലെ കാണാക്കയങ്ങളും അടിയൊഴുക്കുകളും അറിയാതെപോകുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. കഴിഞ്ഞ നാലുവർഷത്തിനിടെ ആഴങ്ങൾ കവർന്നത് 238 പേരെയാണ്. ഭൂരിഭാഗവും യുവാക്കളും, വിദ്യാർത്ഥികളും. തോടും കുളവും അരുവിയും പാറമടകളും വരെ അപകടക്കെണികളായി. കഴിഞ്ഞ ആഴ്ച ആപകട പരമ്പരായിരുന്നു ജില്ലയിൽ. മീനച്ചിലാർ തുടർച്ചയായി മരണക്കയമൊരുക്കുകയാണ്. നീന്തൽ അറിയാതെ വെള്ളത്തിലിറങ്ങുന്നതാണ് മുങ്ങിമരണങ്ങളിലെ പ്രധാന വില്ലൻ. ചിലപ്പോൾ അതിസാഹസികതയും കാരണമാകാറുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്ക് ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാണ്. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യത്തോട് അധികൃതർ മുഖംതിരിച്ച് നിൽക്കുകയാണ്. സ്‌കൂളുകളിൽ തന്നെ നീന്തൽ പരിശീലനം നൽകിയാൽ പകുതി അപകടങ്ങളൊഴിവാക്കാനാകും. റോപ്പ്, ലൈഫ് ബോയ് റിംഗുകൾ പോലുള്ളവ സ്ഥാപിക്കണം. നീന്തലറിയാതെയും, ലഹരി ഉപയോഗിച്ച ശേഷവും ജലാശയങ്ങളിൽ ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങളും പാഴായി.
November 18, 2024
Source link