WORLD
ലെബനനിലെ കരയുദ്ധം ‘ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ്’; തുടരുമെന്ന് ഇസ്രയേല്‍

ജറുസലേം: ഇസ്രയേലിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കരയുദ്ധത്തിന് തുടക്കംകുറിച്ചിട്ടുള്ളതെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്).ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് സൈനിക നടപടിക്ക് പേര് നല്‍കിയിട്ടുള്ളത്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബയ്‌റുത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണവും ഇസ്രയേല്‍ തുടരുകയാണ്.
Source link