KERALAM

തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽ വൻ കവർച്ച; കൊള്ളയടിച്ചത് അരക്കോടിയിലധികം, മോഷ്‌ടാക്കളെത്തിയത് മുഖംമൂടി ധരിച്ച്

തൃശൂർ: ജില്ലയിൽ വൻ എ ടി എം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നീ സ്ഥലങ്ങളിലെ മൂന്ന് എസ് ബി ഐ എ ടി എമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ രണ്ടരയ്‌ക്കും നാലിനുമിടയിലായിരുന്നു സംഭവം. 60 ലക്ഷം രൂപയിലധികം മോഷ്ടാക്കൾ കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം.കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. മോഷ്ടാക്കൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്‌ടാക്കളെത്തിയത്. പക്ഷേ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നാണ് വിവരം. പ്രതികൾ മുഖംമൂടി ധരിച്ചിരുന്നു. എ ടി എമ്മുകളിലെ ക്യാമറകളൊന്നും നശിപ്പിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്ക് ജീവനക്കാർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന്‌ പിന്നിൽ പ്രൊഫഷണൽ മോഷ്‌ടാക്കളാണെന്നാണ് സൂചന.


പ്രതികൾ ആദ്യം മാപ്രാണത്തെ എ ടി എമ്മാണ് കൊള്ളയടിച്ചത്. ഇവിടെ നിന്ന് 30 ലക്ഷം രൂപ കൊണ്ടുപോയി. തുടർന്ന് കോലഴിയിലെ എ ടി എമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എ ടി എം തകർത്ത് പത്ത് ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിന്റെ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.


Source link

Related Articles

Back to top button