ഓണത്തിന് മദ്യ വില്പനയിൽ നേരിയ കുറവ്

തിരുവനന്തപുരം: മുൻവർഷത്തെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷന്റെ ഓണം മദ്യവില്പനയിൽ നേരിയ ഇടിവ്. അത്തം മുതൽ ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 700.93 കോടിയുടെ മദ്യമാണ് വെയർഹൗസുകളിൽ നിന്ന് വിറ്റത്. ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളിലും ബാറുകളിലുമുൾപ്പെടെ വിറ്റ മദ്യമാണിത്. കഴിഞ്ഞവർഷം ഈ ദിവസങ്ങളിൽ 715.97 കോടിയായിരുന്നു വില്പന.

ഇക്കുറി കൊല്ലം ആശ്രാമത്തെ ചില്ലറ വില്പനശാലയിലാണ് ഉത്രാടം ദിവസം ഏറ്റവും കൂടുതൽ വില്പന- 115.41 ലക്ഷം. കരുനാഗപ്പള്ളി (115.03 ലക്ഷം), ചാലക്കുടി (104.48 ലക്ഷം ) ഷോപ്പുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഉത്രാട ദിവസം മാത്രം ആകെ 123.65 കോടിയുടെ വില്പന നടന്നു. കഴിഞ്ഞ വർഷം ഇത് 117.25 കോടിയായിരുന്നു. കഴിഞ്ഞവർഷം മുതൽ തിരുവോണ ദിവസം ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനും അവധിയാണ്. എന്നാൽ ബാറുകൾ പതിവുപോലെ പ്രവർത്തിച്ചിരുന്നു.


Source link
Exit mobile version