റിക്കാര്‍ഡ് നേട്ടത്തിൽ കൊച്ചി വിമാനത്താവളം

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്ന യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നു. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പുറപ്പെട്ടതോടെയാണ് വര്‍ഷം അവസാനിക്കാന്‍ പത്തു ദിവസം ശേഷിക്കേ സിയാൽ ഒരു കോടി യാത്രക്കാരെന്ന റിക്കാര്‍ഡിട്ടത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരുള്ള നാലാമത്തെ വിമാനത്താവളമാണു കൊച്ചി. കേരളത്തിൽ ഈ നേട്ടം കൈവരിച്ച ഏക വിമാനത്താവളവും ഇതാണ്. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം വര്‍ധനയുണ്ട്. സിയാലിലൂടെ പറന്ന യാത്രക്കാരില്‍ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2022ൽ 80.23 ലക്ഷം പേരാണു സിയാലിലൂടെ യാത്ര ചെയ്തത്. വിമാനസര്‍വീസുകള്‍ 57,006 ആയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാര്‍ക്കറ്റിംഗിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സിയാല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പ്രത്യേക സന്ദേശത്തില്‍ വ്യക്തമാക്കി.
സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഒരു കോടിയില്‍ കുറയാതെ യാത്രക്കാര്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ അഞ്ചു വയസുകാരി ലയ റിനോഷാണ് ഈ വര്‍ഷം സിയാലിലെ ഒരു കോടി യാത്രക്കാരുടെ എണ്ണം തികച്ചത്. ലയ റിനോഷിന് സിയാൽ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പ്രത്യേക ഉപഹാരം നല്കി. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി കെ. ജോര്‍ജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്ന യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നു. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പുറപ്പെട്ടതോടെയാണ് വര്‍ഷം അവസാനിക്കാന്‍ പത്തു ദിവസം ശേഷിക്കേ സിയാൽ ഒരു കോടി യാത്രക്കാരെന്ന റിക്കാര്‍ഡിട്ടത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരുള്ള നാലാമത്തെ വിമാനത്താവളമാണു കൊച്ചി. കേരളത്തിൽ ഈ നേട്ടം കൈവരിച്ച ഏക വിമാനത്താവളവും ഇതാണ്. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം വര്‍ധനയുണ്ട്. സിയാലിലൂടെ പറന്ന യാത്രക്കാരില്‍ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2022ൽ 80.23 ലക്ഷം പേരാണു സിയാലിലൂടെ യാത്ര ചെയ്തത്. വിമാനസര്‍വീസുകള്‍ 57,006 ആയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാര്‍ക്കറ്റിംഗിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് സിയാല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പ്രത്യേക സന്ദേശത്തില്‍ വ്യക്തമാക്കി.
സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഒരു കോടിയില്‍ കുറയാതെ യാത്രക്കാര്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ അഞ്ചു വയസുകാരി ലയ റിനോഷാണ് ഈ വര്‍ഷം സിയാലിലെ ഒരു കോടി യാത്രക്കാരുടെ എണ്ണം തികച്ചത്. ലയ റിനോഷിന് സിയാൽ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പ്രത്യേക ഉപഹാരം നല്കി. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി കെ. ജോര്‍ജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Source link